അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് അമ്പതുവർഷം പിന്നിടുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും കശാപ്പു ചെയ്ത് അമിതാധികാരത്തിന്റെയും കുടുംബവാഴ്ചയുടെയും ജനാധിപത്യ ധുംസനത്തിന്റെയും ഇരുണ്ടകാലം രാജ്യത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടപ്പിൽ വരുത്തി.
പ്രതിഷേധിച്ചവരെ മുഴുവൻ തല്ലിയൊതുക്കി ജയിലുകളിലടച്ചു. രാജ്യമാകെ സെൻസർഷിപ്പ് ഏർപ്പെടുത്തി. ഭരണകൂടത്തിന് ഭ്രാന്ത് പിടിച്ച കാലമായിരുന്നു അത്. അടിയന്തരാവസ്ഥ ജനാധിപത്യ ഇന്ത്യയുടെ ആത്മാഭിമാനത്തിനേറ്റ മുറിവാണ്.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള പോരാട്ടങ്ങൾ നമുക്ക് കൂടുതൽ ശക്തമാക്കാം.
സ. കെ എൻ ബാലഗോപാൽ
പ്രതിഷേധിച്ചവരെ മുഴുവൻ തല്ലിയൊതുക്കി ജയിലുകളിലടച്ചു. രാജ്യമാകെ സെൻസർഷിപ്പ് ഏർപ്പെടുത്തി. ഭരണകൂടത്തിന് ഭ്രാന്ത് പിടിച്ച കാലമായിരുന്നു അത്. അടിയന്തരാവസ്ഥ ജനാധിപത്യ ഇന്ത്യയുടെ ആത്മാഭിമാനത്തിനേറ്റ മുറിവാണ്.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള പോരാട്ടങ്ങൾ നമുക്ക് കൂടുതൽ ശക്തമാക്കാം.
സ. കെ എൻ ബാലഗോപാൽ
This media is not supported in your browser
VIEW IN TELEGRAM
"ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ മുപ്പാലം ഇനിമുതൽ നാൽപ്പാലം"
This media is not supported in your browser
VIEW IN TELEGRAM
"തൃശ്ശൂർ ജില്ലയിലെ പീച്ചി പാടം"
This media is not supported in your browser
VIEW IN TELEGRAM
"ഗവർണറുടെ അധികാരങ്ങളും ചുമതലകളും, അടിയന്തരാവസ്ഥ - ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധിഘട്ടം എന്നിവയും നമ്മുടെ കുട്ടികൾ പഠിക്കട്ടെ"
അടിയന്തരാവസ്ഥക്കാലത്ത് പാർടി ബ്രാഞ്ച് സെക്രട്ടറിയും കെഎസ് വൈഎഫിന്റെ പ്രവർത്തകനുമായിരുന്നു. പാർടി സർക്കുലറുകൾ പ്രിന്റ് എടുത്ത് പാർടി ഘടകങ്ങളിൽ എത്തിച്ചുകൊടുക്കാൻ ചുമതലപ്പെട്ടവരിൽ ഒരാളായിരുന്നു ഞാൻ. സൈക്ലോസ്റ്റൈൽ ചെയ്ത സർക്കുലറുകളാണ് എത്തിച്ചുകൊടുത്തിരുന്നത്. ഇന്നത്തെ പോലെ ഡിടിപി ഒന്നും ഇല്ലായിരുന്നു. കാൽനടയായാണ് യാത്ര പുതുപ്പള്ളി ഏരിയയിലെ രക്തസാക്ഷി മണ്ഡപങ്ങളിൽനിന്ന് ദീപശിഖ പ്രയാണം നടത്താൻ തീരുമാനിച്ചു. ഇളംപള്ളി വിശ്വംഭരൻ, മീനടം അവറാമി, തെക്കേവിക്കര കുഞ്ഞ് എന്നിവരുടെ കുടീരങ്ങളിൽ നിന്നാണ് ദീപശിഖാ പ്രയാണം നടത്തിയത്. എന്നാൽ ഇളം പള്ളി വിശ്വംഭരൻ്റെ സ്‌മൃതികുടീരത്തിൽ ദീപശിഖ എത്തുമ്പോഴേയ്ക്കും പൊലീസെത്തി തടഞ്ഞു. ഇളംപള്ളിയിൽ നടത്തിയ പ്രകടനത്തിൻ്റെ പേരിൽ യുവജനസംഘടനാ പ്രവർത്തകരെ അറസ്‌റ്റ് ചെയ്ത‌് ദിവസങ്ങളോളം ജയിലിലിട്ടു.
അടിയന്തരാവസ്ഥക്കാലത്ത് നടന്ന ക്രൂരമായ രാഷ്ട്രീയക്കൊലയിലാണ് മീനടം അവറാമി രക്ത സാക്ഷിയായത്. ടാപ്പിങ് തൊഴിലാളി സമരത്തിൽ സജീവമായിരുന്നു അവറാമി. അദ്ദേഹത്തെ കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു. നാട്ടിൽ സംഘർഷാവസ്ഥയായി. ആറുമാസം അവിടെ പൊലീസ് ക്യാമ്പ് ചെയ്തു. പൊലീസ് ഭീകരതയുടെ കാലമായിരുന്നു അത്. പാർടിക്കാർക്കെതിരായ കേസുകൾ കൈകാര്യം ചെയ്തിരുന്നത് മീനടം പാപ്പച്ചനായിരുന്നു. നേതൃനിരയിലുണ്ടാ യിരുന്ന കെ കെ എം ശങ്കരൻകുട്ടി, എം കെ സുകുമാരൻ എന്നിവരെ അറസ്റ്റ് ചെയ്തു. കർഷകത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഞാൻ അടക്കമുള്ളവർക്കെതിരെ കേസ് വന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരുമാസം ഒളിവിൽ കഴിയേണ്ടിവന്നു.
ദേശാഭിമാനി ഡി സർക്കിൾ പ്രവർത്തനം അക്കാലത്ത് സജീവമായിരുന്നു. ഡി സർക്കിൾ ഏകദിന സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം എൻ കുറുപ്പ്, തായാട്ട് ശങ്കരൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. അന്ന് പുതുപ്പള്ളി, എരമല്ലൂർ, കോട്ടയം ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ടി കെ രാമകൃഷ്ണൻ പങ്കെടുക്കാൻ എത്തിയത് ആവേശകരമായ ഓർമയാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ക്രൂരമായി അടിച്ചമർത്തുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ഭരണ സംവിധാനങ്ങളുപയോഗിച്ച് അടിച്ചമർത്തിയ അടിയന്തരാവസ്ഥ കാലത്ത് ഏറെ ത്യാഗങ്ങളിലൂടെയാണ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനവും പ്രവർത്തകരും അതിജീവിച്ചത്.
സ. വി എൻ വാസവൻ
അടിയന്തരാവസ്ഥക്കാലത്ത് നടന്ന ക്രൂരമായ രാഷ്ട്രീയക്കൊലയിലാണ് മീനടം അവറാമി രക്ത സാക്ഷിയായത്. ടാപ്പിങ് തൊഴിലാളി സമരത്തിൽ സജീവമായിരുന്നു അവറാമി. അദ്ദേഹത്തെ കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു. നാട്ടിൽ സംഘർഷാവസ്ഥയായി. ആറുമാസം അവിടെ പൊലീസ് ക്യാമ്പ് ചെയ്തു. പൊലീസ് ഭീകരതയുടെ കാലമായിരുന്നു അത്. പാർടിക്കാർക്കെതിരായ കേസുകൾ കൈകാര്യം ചെയ്തിരുന്നത് മീനടം പാപ്പച്ചനായിരുന്നു. നേതൃനിരയിലുണ്ടാ യിരുന്ന കെ കെ എം ശങ്കരൻകുട്ടി, എം കെ സുകുമാരൻ എന്നിവരെ അറസ്റ്റ് ചെയ്തു. കർഷകത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഞാൻ അടക്കമുള്ളവർക്കെതിരെ കേസ് വന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരുമാസം ഒളിവിൽ കഴിയേണ്ടിവന്നു.
ദേശാഭിമാനി ഡി സർക്കിൾ പ്രവർത്തനം അക്കാലത്ത് സജീവമായിരുന്നു. ഡി സർക്കിൾ ഏകദിന സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം എൻ കുറുപ്പ്, തായാട്ട് ശങ്കരൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. അന്ന് പുതുപ്പള്ളി, എരമല്ലൂർ, കോട്ടയം ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ടി കെ രാമകൃഷ്ണൻ പങ്കെടുക്കാൻ എത്തിയത് ആവേശകരമായ ഓർമയാണ്. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ക്രൂരമായി അടിച്ചമർത്തുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ഭരണ സംവിധാനങ്ങളുപയോഗിച്ച് അടിച്ചമർത്തിയ അടിയന്തരാവസ്ഥ കാലത്ത് ഏറെ ത്യാഗങ്ങളിലൂടെയാണ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനവും പ്രവർത്തകരും അതിജീവിച്ചത്.
സ. വി എൻ വാസവൻ
കേരള സർവ്വകലാശാലക്കുള്ളിൽ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിനായി കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ചാൻസിലർ കൂടിയായ ഗവർണർ എത്തിച്ചേർന്നത് ഞെട്ടിക്കുന്ന സംഭവമാണ്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്ന ഗവർണറുടെ നിലപാട് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്.
ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷമായിട്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഗവർണറുടെ സംഘപരിവാർ രാഷ്ട്രീയം നടപ്പാക്കാനുള്ള വേദിയല്ല രാജ്ഭവൻ. ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമായ ബിംബമല്ല അദ്ദേഹം പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം.
കാവിക്കൊടിയേന്തിയ ഭാരതാംബയെ പ്രചരിപ്പിക്കാൻ നിർബന്ധ ബുദ്ധിയോടെ ഗവർണർ ശ്രമിക്കുന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സർക്കാർ നിലപാട് ഗവർണറെ അറിയിക്കും. ആർ എസ്സ് എസ്സ് ബിംബങ്ങളെ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിച്ച് അവ സാധൂകരിച്ചെടുക്കാനുള്ള കൗശലങ്ങൾ കേരളമണ്ണിൽ വിലപ്പോവില്ല.
സ. ആർ ബിന്ദു
സാമൂഹ്യ നീതി വകുപ്പ് മന്ത്രി
ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷമായിട്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഗവർണറുടെ സംഘപരിവാർ രാഷ്ട്രീയം നടപ്പാക്കാനുള്ള വേദിയല്ല രാജ്ഭവൻ. ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമായ ബിംബമല്ല അദ്ദേഹം പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം.
കാവിക്കൊടിയേന്തിയ ഭാരതാംബയെ പ്രചരിപ്പിക്കാൻ നിർബന്ധ ബുദ്ധിയോടെ ഗവർണർ ശ്രമിക്കുന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സർക്കാർ നിലപാട് ഗവർണറെ അറിയിക്കും. ആർ എസ്സ് എസ്സ് ബിംബങ്ങളെ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിച്ച് അവ സാധൂകരിച്ചെടുക്കാനുള്ള കൗശലങ്ങൾ കേരളമണ്ണിൽ വിലപ്പോവില്ല.
സ. ആർ ബിന്ദു
സാമൂഹ്യ നീതി വകുപ്പ് മന്ത്രി
ഭിന്നശേഷി ലോട്ടറി കച്ചവടക്കാർക്ക് 5000 രൂപ സഹായം. ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കുള്ള ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം.കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ അയ്യായിരം രൂപ വീതമുള്ള ധനസഹായമാണ് ഇവർക്ക് നൽകുന്നത്.
▪️നാൽപ്പതു ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്കാണ് ധനസഹായത്തിന് അർഹത.
▪️2025ൽ ലോട്ടറി ഏജൻസി ഉള്ളവരായിരിക്കണം അപേക്ഷകർ.
www.hpwc.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനായി വേണം അപേക്ഷിക്കാൻ. 2025 ജൂലൈ 10 വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. വിശദവിവരങ്ങൾ www.hpwc.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. 0471 2347768, 94972 81896 എന്നീ ഫോൺ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും.
സ. ആർ ബിന്ദു
സാമൂഹ്യ നീതി വകുപ്പ് മന്ത്രി
▪️നാൽപ്പതു ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്കാണ് ധനസഹായത്തിന് അർഹത.
▪️2025ൽ ലോട്ടറി ഏജൻസി ഉള്ളവരായിരിക്കണം അപേക്ഷകർ.
www.hpwc.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനായി വേണം അപേക്ഷിക്കാൻ. 2025 ജൂലൈ 10 വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. വിശദവിവരങ്ങൾ www.hpwc.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. 0471 2347768, 94972 81896 എന്നീ ഫോൺ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും.
സ. ആർ ബിന്ദു
സാമൂഹ്യ നീതി വകുപ്പ് മന്ത്രി
https://www.facebook.com/share/p/15jf5SRVja/ പട്ടികജാതി വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തിയ നൈപുണ്യ വികസന പരിപാടികളുടെ സർട്ടിഫിക്കറ്റുകൾ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി സ. ഒ ആർ കേളു വിതരണം ചെയ്തു. തൊഴിൽ സാധ്യതകൾ ഏറെയുള്ള ബ്ലോക്ക് ചെയിൻ, സൈബർ സെക്യുരിറ്റി, പി സി ബി ഡിസൈൻ കോഴ്സുകളിൽ പട്ടികവിഭാഗം യുവജനങ്ങളെ പ്രാവീണ്യമുള്ളവരാക്കി വിവിധ തൊഴിൽ മേഖലകളിൽ എത്തിക്കുന്നതാണ് പദ്ധതി.
2023 - 2024 -ലെ ആദ്യ ബാച്ചിൽ പട്ടികജാതി വിഭാഗക്കാരായ 102 വിദ്യാർത്ഥികളെയാണ് പ്രവേശിപ്പിച്ചത്. 84 പേർ കോഴ്സ് പൂർത്തിയാക്കി. വിദ്യാർത്ഥികളുടെ ഫീസും താമസവും ഭക്ഷണവും പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പാണ് വഹിക്കുന്നത്. ഇതുവരെ 31 വിദ്യാർത്ഥികൾക്ക് പ്രശസ്ത ഐടി സ്ഥാപനങ്ങളിലടക്കം ജോലി ഉറപ്പായിട്ടുണ്ട്. 2024-25 ബാച്ചിൽ 125 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2025-൨൬ വർഷത്തെ അടുത്ത ബാച്ചിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം ആരംഭിച്ചു.
2023 - 2024 -ലെ ആദ്യ ബാച്ചിൽ പട്ടികജാതി വിഭാഗക്കാരായ 102 വിദ്യാർത്ഥികളെയാണ് പ്രവേശിപ്പിച്ചത്. 84 പേർ കോഴ്സ് പൂർത്തിയാക്കി. വിദ്യാർത്ഥികളുടെ ഫീസും താമസവും ഭക്ഷണവും പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പാണ് വഹിക്കുന്നത്. ഇതുവരെ 31 വിദ്യാർത്ഥികൾക്ക് പ്രശസ്ത ഐടി സ്ഥാപനങ്ങളിലടക്കം ജോലി ഉറപ്പായിട്ടുണ്ട്. 2024-25 ബാച്ചിൽ 125 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2025-൨൬ വർഷത്തെ അടുത്ത ബാച്ചിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം ആരംഭിച്ചു.
Facebook
Log in or sign up to view
See posts, photos and more on Facebook.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും. തിരുത്തേണ്ടവ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകും. തികഞ്ഞ ആത്മവിശ്വാസത്തോടെതന്നെ ഈ വർഷാവസാനം തദ്ദേശ തെരഞ്ഞെടുപ്പിനെയും അടുത്തവർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെയും എൽഡിഎഫ് നേരിടും. രാഷ്ട്രീയസമരത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പുകളെ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും കാണുന്നത്. കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. വർഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന അടിയുറച്ച രാഷ്ട്രീയനിലപാടാണ് എൽഡിഎഫ് ഉയർത്തിപ്പിടിച്ചത്. ഒരു പരാജയത്തിൽ ഒടുങ്ങുന്നതല്ല ഈ പോരാട്ടം. അത് തുടരുകതന്നെ ചെയ്യും.
നിലമ്പൂരിലെ പരാജയം എൽഡിഎഫിന്റെ അടിത്തറ ഇളക്കുന്നതാണെന്ന വ്യാഖ്യാനത്തിനൊന്നും ഒരു സാധുതയുമില്ല. 1965ൽ മഞ്ചേരി വിഭജിച്ച് നിലമ്പൂർ മണ്ഡലം രൂപീകരിച്ചതുമുതൽ ഭൂരിപക്ഷവും യുഡിഎഫാണ് വിജയിച്ചത്. സിപിഐ എം പാർടി ചിഹ്നത്തിൽ കേവലം രണ്ടുതവണ മാത്രമാണ് ജയിച്ചത്. ഇക്കുറി സിപിഐ എം ചിഹ്നത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജാണ് മത്സരിച്ചത്. സ്വാഭാവികമായും എൽഡിഎഫിനെതിരെ എല്ലാ വലതുപക്ഷ പ്രസ്ഥാനങ്ങളും വർഗീയ മതമൗലികവാദ പ്രസ്ഥാനങ്ങളും കൈകോർത്തു. യുഡിഎഫ് നേതൃത്വം മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യധാരണയുണ്ടാക്കി. അത് ഇപ്പോഴുണ്ടാക്കിയതല്ല, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽതന്നെ ഉണ്ടാക്കിയതാണ് എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അതായത് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയുംപോലും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ് എന്നർഥം. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെ ഇന്ത്യൻ പതിപ്പാണ് ആർഎസ്എസ് എന്നു പറയുന്ന രാഹുൽഗാന്ധിപോലും ജയിച്ചത് മുസ്ലിം ബ്രദർഹുഡിന്റെ ഇന്ത്യൻ പതിപ്പിന്റെ വോട്ട് നേടിയാണ് എന്നുള്ളത് ഇന്ത്യൻ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് ഏൽപ്പിക്കുന്ന പരിക്ക് ചില്ലറയല്ല. വർഗീയതയ്‌ക്കും മതമൗലികവാദത്തിനും എതിരെയുള്ള പോരാട്ടത്തെ ദുർബലമാക്കുന്ന നടപടിയാണ് ഇത്.
ഒരു വശത്ത് മുസ്ലിംമത രാഷ്ട്രവാദികളുടെ വോട്ട് കരസ്ഥമാക്കിയ യുഡിഎഫ് മറുവശത്ത് ബിജെപിയുടെ വോട്ടും നേടി. ഇടതുപക്ഷം ജയിക്കാതിരിക്കാൻ ബിജെപി വോട്ട് യുഡിഎഫിലേക്ക് മറിച്ചെന്നുപറഞ്ഞത് ഞങ്ങളാരുമല്ല. ബിജെപി സ്ഥാനാർഥി മോഹൻ ജോർജ്തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17,520ഉം ഉപതെരഞ്ഞെടുപ്പിൽ 13,555 വോട്ടും നേടിയ ബിജെപിക്ക് 8648 വോട്ട് മാത്രമാണ് ഇപ്പോൾ നേടാനായത്. കെട്ടിവച്ച കാശുപോലും ലഭിച്ചില്ല. അതായത് ബിജെപി വോട്ടുകൾ വലിയ തോതിൽ യുഡിഎഫിന് ലഭിച്ചു. അതുപോലെതന്നെ എസ്ഡിപിഐ വോട്ടുകളും യുഡിഎഫ് നേടി. പേരിന് സ്ഥാനാർഥിയെ നിർത്തിയെങ്കിലും 2021ൽ ലഭിച്ച 4751 വോട്ടിന്റെ പകുതിയിലും കുറഞ്ഞ വോട്ട് -2075 മാത്രമാണ് എസ്ഡിപിഐക്ക് ലഭിച്ചത്. അതായത് വർഗീയതീവ്രവാദ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് നിലമ്പൂരിൽ യുഡിഎഫ് വിജയിച്ചത്. താൽക്കാലികമായി വിജയിച്ചെങ്കിലും കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകവും അപകടകരവുമായ ഫലമുളവാക്കുന്ന നീക്കമാണിത്. ഇടതുപക്ഷവിരോധം കാരണം ഭൂരിപക്ഷം മാധ്യമങ്ങളും ഈ വസ്തുതയ്‌ക്കു നേരെ കണ്ണടയ്ക്കുകയാണ്.
നിലമ്പൂരിലെ ജനവിധി സംബന്ധിച്ച് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ഉയർത്തുന്ന രണ്ട് പ്രധാന ആഖ്യാനമുണ്ട്. ഒന്ന് ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകി. അതിനാൽ തുടർഭരണത്തിന് ഇനി സാധ്യതയില്ല എന്നാണ്. ഭരണവിരുദ്ധവികാരമാണ് നിലമ്പൂരിലെ പരാജയത്തിന് കാരണമെന്നാണ് ഇവർ പൊതുവായി വിലയിരുത്തുന്നത്. വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആഖ്യാനങ്ങളാണിവ. ഒന്നാമതായി നിലമ്പൂരിൽ എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ആകെ വോട്ടിന്റെ 37.88 ശതമാനം സ്വരാജിന് നേടാനായി. 2011ൽ എൽഡിഎഫിന് ലഭിച്ചത് 60,733 വോട്ടാണ്. അതിനേക്കാൾ അയ്യായിരത്തിലധികം വോട്ട് നേടാൻ കഴിഞ്ഞു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച 29,915നേക്കാൾ ഇരട്ടിയിലധികം വർധിപ്പിക്കാനും കഴിഞ്ഞു. ഈ കണക്കുകൾ വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന് അടിത്തറയ്‌ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ്.
യുഡിഎഫ് നേതാക്കളും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ പറയുന്ന മറ്റൊരു കാര്യം സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമാണെന്നും നിലമ്പൂർ ഫലം അതാണ് തെളിയിക്കുന്നതെന്നുമാണ്. ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത് കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്നും പിണറായി സർക്കാർ ഇനി കെയർടേക്കർ സർക്കാരായി എന്നുമാണ്. സ്വപ്നം കാണാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഒമ്പത് വർഷമായി അധികാരത്തിൽനിന്ന് പുറത്തുനിൽക്കുമ്പോൾ സ്വപ്നം കാണാനല്ലേ യുഡിഎഫിന് കഴിയൂ. അതിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. ഇവർ പറയുന്നതുപോലെ ഭരണവിരുദ്ധവികാരം ഉണ്ടെങ്കിൽ നിലമ്പൂരിൽ ഇടതുപക്ഷത്തിന് വൻ വോട്ട്ചോർച്ച ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ലെന്ന് നാം കണ്ടല്ലോ.
നിലമ്പൂരിലെ പരാജയം എൽഡിഎഫിന്റെ അടിത്തറ ഇളക്കുന്നതാണെന്ന വ്യാഖ്യാനത്തിനൊന്നും ഒരു സാധുതയുമില്ല. 1965ൽ മഞ്ചേരി വിഭജിച്ച് നിലമ്പൂർ മണ്ഡലം രൂപീകരിച്ചതുമുതൽ ഭൂരിപക്ഷവും യുഡിഎഫാണ് വിജയിച്ചത്. സിപിഐ എം പാർടി ചിഹ്നത്തിൽ കേവലം രണ്ടുതവണ മാത്രമാണ് ജയിച്ചത്. ഇക്കുറി സിപിഐ എം ചിഹ്നത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജാണ് മത്സരിച്ചത്. സ്വാഭാവികമായും എൽഡിഎഫിനെതിരെ എല്ലാ വലതുപക്ഷ പ്രസ്ഥാനങ്ങളും വർഗീയ മതമൗലികവാദ പ്രസ്ഥാനങ്ങളും കൈകോർത്തു. യുഡിഎഫ് നേതൃത്വം മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യധാരണയുണ്ടാക്കി. അത് ഇപ്പോഴുണ്ടാക്കിയതല്ല, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽതന്നെ ഉണ്ടാക്കിയതാണ് എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അതായത് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയുംപോലും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ് എന്നർഥം. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെ ഇന്ത്യൻ പതിപ്പാണ് ആർഎസ്എസ് എന്നു പറയുന്ന രാഹുൽഗാന്ധിപോലും ജയിച്ചത് മുസ്ലിം ബ്രദർഹുഡിന്റെ ഇന്ത്യൻ പതിപ്പിന്റെ വോട്ട് നേടിയാണ് എന്നുള്ളത് ഇന്ത്യൻ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് ഏൽപ്പിക്കുന്ന പരിക്ക് ചില്ലറയല്ല. വർഗീയതയ്‌ക്കും മതമൗലികവാദത്തിനും എതിരെയുള്ള പോരാട്ടത്തെ ദുർബലമാക്കുന്ന നടപടിയാണ് ഇത്.
ഒരു വശത്ത് മുസ്ലിംമത രാഷ്ട്രവാദികളുടെ വോട്ട് കരസ്ഥമാക്കിയ യുഡിഎഫ് മറുവശത്ത് ബിജെപിയുടെ വോട്ടും നേടി. ഇടതുപക്ഷം ജയിക്കാതിരിക്കാൻ ബിജെപി വോട്ട് യുഡിഎഫിലേക്ക് മറിച്ചെന്നുപറഞ്ഞത് ഞങ്ങളാരുമല്ല. ബിജെപി സ്ഥാനാർഥി മോഹൻ ജോർജ്തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17,520ഉം ഉപതെരഞ്ഞെടുപ്പിൽ 13,555 വോട്ടും നേടിയ ബിജെപിക്ക് 8648 വോട്ട് മാത്രമാണ് ഇപ്പോൾ നേടാനായത്. കെട്ടിവച്ച കാശുപോലും ലഭിച്ചില്ല. അതായത് ബിജെപി വോട്ടുകൾ വലിയ തോതിൽ യുഡിഎഫിന് ലഭിച്ചു. അതുപോലെതന്നെ എസ്ഡിപിഐ വോട്ടുകളും യുഡിഎഫ് നേടി. പേരിന് സ്ഥാനാർഥിയെ നിർത്തിയെങ്കിലും 2021ൽ ലഭിച്ച 4751 വോട്ടിന്റെ പകുതിയിലും കുറഞ്ഞ വോട്ട് -2075 മാത്രമാണ് എസ്ഡിപിഐക്ക് ലഭിച്ചത്. അതായത് വർഗീയതീവ്രവാദ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് നിലമ്പൂരിൽ യുഡിഎഫ് വിജയിച്ചത്. താൽക്കാലികമായി വിജയിച്ചെങ്കിലും കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകവും അപകടകരവുമായ ഫലമുളവാക്കുന്ന നീക്കമാണിത്. ഇടതുപക്ഷവിരോധം കാരണം ഭൂരിപക്ഷം മാധ്യമങ്ങളും ഈ വസ്തുതയ്‌ക്കു നേരെ കണ്ണടയ്ക്കുകയാണ്.
നിലമ്പൂരിലെ ജനവിധി സംബന്ധിച്ച് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ഉയർത്തുന്ന രണ്ട് പ്രധാന ആഖ്യാനമുണ്ട്. ഒന്ന് ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകി. അതിനാൽ തുടർഭരണത്തിന് ഇനി സാധ്യതയില്ല എന്നാണ്. ഭരണവിരുദ്ധവികാരമാണ് നിലമ്പൂരിലെ പരാജയത്തിന് കാരണമെന്നാണ് ഇവർ പൊതുവായി വിലയിരുത്തുന്നത്. വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആഖ്യാനങ്ങളാണിവ. ഒന്നാമതായി നിലമ്പൂരിൽ എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ആകെ വോട്ടിന്റെ 37.88 ശതമാനം സ്വരാജിന് നേടാനായി. 2011ൽ എൽഡിഎഫിന് ലഭിച്ചത് 60,733 വോട്ടാണ്. അതിനേക്കാൾ അയ്യായിരത്തിലധികം വോട്ട് നേടാൻ കഴിഞ്ഞു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച 29,915നേക്കാൾ ഇരട്ടിയിലധികം വർധിപ്പിക്കാനും കഴിഞ്ഞു. ഈ കണക്കുകൾ വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന് അടിത്തറയ്‌ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ്.
യുഡിഎഫ് നേതാക്കളും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ പറയുന്ന മറ്റൊരു കാര്യം സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമാണെന്നും നിലമ്പൂർ ഫലം അതാണ് തെളിയിക്കുന്നതെന്നുമാണ്. ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത് കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്നും പിണറായി സർക്കാർ ഇനി കെയർടേക്കർ സർക്കാരായി എന്നുമാണ്. സ്വപ്നം കാണാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഒമ്പത് വർഷമായി അധികാരത്തിൽനിന്ന് പുറത്തുനിൽക്കുമ്പോൾ സ്വപ്നം കാണാനല്ലേ യുഡിഎഫിന് കഴിയൂ. അതിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. ഇവർ പറയുന്നതുപോലെ ഭരണവിരുദ്ധവികാരം ഉണ്ടെങ്കിൽ നിലമ്പൂരിൽ ഇടതുപക്ഷത്തിന് വൻ വോട്ട്ചോർച്ച ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ലെന്ന് നാം കണ്ടല്ലോ.
പക്ഷേ, നിലമ്പൂരിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫിനാണ്. 2021ൽ കോൺഗ്രസിലെ വി വി പ്രകാശിന് ലഭിച്ചതിനേക്കാൾ 1470 വോട്ട് കുറവാണ് ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫിന് 65,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എന്നറിയുമ്പോഴേ അവരുടെ വോട്ട് എത്രമാത്രം കുറഞ്ഞെന്ന് വ്യക്തമാകൂ.
ഭരണവിരുദ്ധ ആഖ്യാനം സൃഷ്ടിക്കാൻ കോളങ്ങൾ നീക്കിവച്ച മാധ്യമങ്ങളുടെ റിപ്പോർട്ടും മുഖപ്രസംഗവും വരികൾക്കിടയിലൂടെ വായിച്ചാൽത്തന്നെ ഭരണവിരുദ്ധവികാരം എന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണെന്ന് വ്യക്തമാകും. എന്തുകൊണ്ട് എൽഡിഎഫ് തോറ്റെന്ന് ഒന്നാം പേജിൽ ആറ് കോളം വാർത്ത നൽകിയ പത്രമാണ് മാതൃഭൂമി. ഭരണവിരുദ്ധവികാരമാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നും അതിൽ വിലയിരുത്തി. എന്നാൽ അതേ പത്രം "പറഞ്ഞും പറയാതെയും നിലമ്പൂർ ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയിൽത്തന്നെ പറയുന്നത് ‘ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമോ അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയോ ആയി ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താനാകില്ലെന്നതാണ്. ഈ ജനവിധി എൽഡിഎഫിന് കടുത്ത നിരാശയ്ക്കോ യുഡിഎഫിന് അമിത ആത്മവിശ്വാസത്തിനോ വക നൽകുന്നില്ല’ എന്നും - മുഖപ്രസംഗം തുടരുന്നു.
‘ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകൾക്കൊപ്പം സ്ഥാനാർഥി പി വി അൻവർ വ്യക്തിപരമായി സമാഹരിച്ച വോട്ടുകളും യുഡിഎഫിൽനിന്ന് ചോർന്ന വോട്ടുകളും ചേർന്നപ്പോഴാണ് 2016ലും 2021ലും എൽഡിഎഫ് വിജയിച്ചത്. 1982ൽ എൽഡിഎഫ് സ്വതന്ത്രനായി ടി കെ ഹംസ ജയിച്ചതും അത്തരം ചില ഘടകങ്ങളുടെ മേളനത്തിലൂടെയാണ്. 1987 മുതൽ 2011 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. ഇപ്പോഴത്തെ ജനവിധി സംസ്ഥാനതലത്തിൽ നിലനിൽക്കുന്നൊരു രാഷ്ട്രീയ വികാരത്തിന്റെ സൂചനയായി കരുതാനാകില്ലെന്ന് പറയേണ്ടി വരുന്നത് ഇക്കാരണങ്ങളാലൊക്കെയാണ്.’ ഇതുതന്നെയാണ് ഞങ്ങളും പറയുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ മുഖപ്രസംഗത്തിൽ നിലമ്പൂരിലെ ജനവിധി "ഭരണമാറ്റത്തിനുള്ള സൂചനയോ എൽഡിഎഫ് സർക്കാരിന്റെ ഹിതപരിശോധനയോ ആയി വ്യാഖ്യാനിക്കാനാകില്ലെന്നും’ അഭിപ്രായപ്പെടുകയുണ്ടായി. എന്തിനധികം പറയണം മലയാള മനോരമപോലും മുഖപ്രസംഗത്തിൽ വളരെ വിഷമിച്ച് ഇക്കാര്യം സമ്മതിക്കുന്നുണ്ട്. മാസങ്ങൾമാത്രം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചിക ഈ തെരഞ്ഞെടുപ്പിൽനിന്ന് കണ്ടെത്താനാകില്ല എന്നാണ് അവരും അഭിപ്രായപ്പെടുന്നത്. സിപിഐ എമ്മും എൽഡിഎഫും പറയുന്നതും ഇതുതന്നെയാണ്. നിലമ്പൂരിലേത് പരാജയംതന്നെയാണ്. എന്നാൽ, ആ പരാജയം പിണറായി സർക്കാരിനെതിരെയുള്ള ജനവിധിയാണെന്ന് പറയുന്നത് വസ്തുതയല്ല.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
ഭരണവിരുദ്ധ ആഖ്യാനം സൃഷ്ടിക്കാൻ കോളങ്ങൾ നീക്കിവച്ച മാധ്യമങ്ങളുടെ റിപ്പോർട്ടും മുഖപ്രസംഗവും വരികൾക്കിടയിലൂടെ വായിച്ചാൽത്തന്നെ ഭരണവിരുദ്ധവികാരം എന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണെന്ന് വ്യക്തമാകും. എന്തുകൊണ്ട് എൽഡിഎഫ് തോറ്റെന്ന് ഒന്നാം പേജിൽ ആറ് കോളം വാർത്ത നൽകിയ പത്രമാണ് മാതൃഭൂമി. ഭരണവിരുദ്ധവികാരമാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നും അതിൽ വിലയിരുത്തി. എന്നാൽ അതേ പത്രം "പറഞ്ഞും പറയാതെയും നിലമ്പൂർ ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയിൽത്തന്നെ പറയുന്നത് ‘ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമോ അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയോ ആയി ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താനാകില്ലെന്നതാണ്. ഈ ജനവിധി എൽഡിഎഫിന് കടുത്ത നിരാശയ്ക്കോ യുഡിഎഫിന് അമിത ആത്മവിശ്വാസത്തിനോ വക നൽകുന്നില്ല’ എന്നും - മുഖപ്രസംഗം തുടരുന്നു.
‘ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകൾക്കൊപ്പം സ്ഥാനാർഥി പി വി അൻവർ വ്യക്തിപരമായി സമാഹരിച്ച വോട്ടുകളും യുഡിഎഫിൽനിന്ന് ചോർന്ന വോട്ടുകളും ചേർന്നപ്പോഴാണ് 2016ലും 2021ലും എൽഡിഎഫ് വിജയിച്ചത്. 1982ൽ എൽഡിഎഫ് സ്വതന്ത്രനായി ടി കെ ഹംസ ജയിച്ചതും അത്തരം ചില ഘടകങ്ങളുടെ മേളനത്തിലൂടെയാണ്. 1987 മുതൽ 2011 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. ഇപ്പോഴത്തെ ജനവിധി സംസ്ഥാനതലത്തിൽ നിലനിൽക്കുന്നൊരു രാഷ്ട്രീയ വികാരത്തിന്റെ സൂചനയായി കരുതാനാകില്ലെന്ന് പറയേണ്ടി വരുന്നത് ഇക്കാരണങ്ങളാലൊക്കെയാണ്.’ ഇതുതന്നെയാണ് ഞങ്ങളും പറയുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ മുഖപ്രസംഗത്തിൽ നിലമ്പൂരിലെ ജനവിധി "ഭരണമാറ്റത്തിനുള്ള സൂചനയോ എൽഡിഎഫ് സർക്കാരിന്റെ ഹിതപരിശോധനയോ ആയി വ്യാഖ്യാനിക്കാനാകില്ലെന്നും’ അഭിപ്രായപ്പെടുകയുണ്ടായി. എന്തിനധികം പറയണം മലയാള മനോരമപോലും മുഖപ്രസംഗത്തിൽ വളരെ വിഷമിച്ച് ഇക്കാര്യം സമ്മതിക്കുന്നുണ്ട്. മാസങ്ങൾമാത്രം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചിക ഈ തെരഞ്ഞെടുപ്പിൽനിന്ന് കണ്ടെത്താനാകില്ല എന്നാണ് അവരും അഭിപ്രായപ്പെടുന്നത്. സിപിഐ എമ്മും എൽഡിഎഫും പറയുന്നതും ഇതുതന്നെയാണ്. നിലമ്പൂരിലേത് പരാജയംതന്നെയാണ്. എന്നാൽ, ആ പരാജയം പിണറായി സർക്കാരിനെതിരെയുള്ള ജനവിധിയാണെന്ന് പറയുന്നത് വസ്തുതയല്ല.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
https://www.facebook.com/share/v/1VZ2teSCaV/ കേരളത്തിലെ 14 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയ കായിക വകുപ്പിൻ്റെ ലഹരിവിരുദ്ധ സന്ദേശയാത്ര 'KICK DRUGS SAY YES TO SPORTS' ൻ്റെ സംസ്ഥാനതല സമാപന സമ്മേളനം, മലപ്പുറം തിരൂരിൽ
Facebook
Log in or sign up to view
See posts, photos and more on Facebook.
ബംഗാൾ ഉൾക്കടൽ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം മൂലം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയസാധ്യത അടക്കം മുന്നിൽക്കണ്ടുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി അറിയിപ്പിൽ പറയുന്നുണ്ട്. ഈ മുന്നറിയിപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം മത്സ്യബന്ധനത്തിന് പോകാതെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മഴ ശക്തിയാർജ്ജിക്കുന്നതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയും വളരെക്കൂടുതലാണ്. അപകടസാധ്യത മുന്നിൽക്കണ്ട് അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാനും എല്ലാവരും തയ്യാറാവണം. ജലാശയങ്ങളിലേക്കും മലയോരങ്ങളിലേക്കുമുള്ള യാത്രകളും മറ്റും ഒഴിവാക്കാനും എല്ലാവരും ശ്രദ്ധിക്കണം.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി
സ. പിണറായി വിജയൻ
മുഖ്യമന്ത്രി
https://www.facebook.com/share/v/1JEaTHsVYU/ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവ്വഹിക്കുന്നു.
Facebook
Log in or sign up to view
See posts, photos and more on Facebook.
This media is not supported in your browser
VIEW IN TELEGRAM
"പ്രന്തിജ് താലൂക്കിലെ (സബർകാന്ത ജില്ല, ഗുജറാത്ത്) വദ്വാസ ഗ്രാമപഞ്ചായത്ത് സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സഖാവ് സത്യേശ ലുവയ്ക്ക് വിപ്ലവാഭിവാദ്യങ്ങൾ"
സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി എഡിറ്റ് ചെയ്ത അടിയന്തരാവസ്ഥയുടെ അനുഭവങ്ങളും ഓർമകളും ആവിഷ്കരിക്കുന്ന കഥകളും കാർട്ടൂണുകളും ചിത്രങ്ങളും രേഖകളുമടങ്ങുന്ന "അമർഷത്തിന്റെ ആവിഷ്കാരങ്ങൾ" എന്ന പുസ്തകം പ്രബീർ പുർകായസ്ത പാർടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി ജോയിക്ക് നൽകി പ്രകാശനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തു.
https://www.facebook.com/share/p/1Bry7MFRdA/
https://www.facebook.com/share/p/1Bry7MFRdA/
Facebook
Log in or sign up to view
See posts, photos and more on Facebook.
https://www.facebook.com/share/v/15BspMSsVKP/ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.
Facebook
Log in or sign up to view
See posts, photos and more on Facebook.